തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2012

കുട

കൂട്ടുകാരന്‍റെ ഷര്‍ട്ടിന്‍റെ കോളറില്‍, 
പിടിച്ചു വലിക്കാന്‍,
വഴിയിലെ കുരയ്ക്കുന്ന പട്ടിയെ   
ഓടിക്കാന്‍,
അവളുമായി  മുട്ടിയുരുമ്മി 
കഥകള്‍  പറയാന്‍,
മറൈന്‍ ഡ്രൈവില്‍ കടല്‍ക്കാറ്റടിക്കുമ്പോള്‍
മുഖം മറച്ചു ചുംബിക്കാന്‍,  
മരച്ചില്ലകളില്‍  തങ്ങിയ  
മഴയെ  നിലത്തിറക്കാന്‍,   
ചിലപ്പോഴെങ്കിലും  
ടിപ്പു  സുല്‍ത്താനാണെന്നു തോന്നുമ്പോള്‍ 
പാവം  ചെടികളെ  അരിഞ്ഞു വീഴ്ത്തി
വാളുപോലെ അരയില്‍ തൂക്കാന്‍, 
ചുമ്മാ  കുത്തി  നടക്കാന്‍,
അല്ലാതെ
പിന്നെ
എനിക്കാണോ  
വെയിലിനേം 
മഴയെയും
പേടി.

അഭിപ്രായങ്ങളൊന്നുമില്ല: