ചൊവ്വാഴ്ച, മേയ് 22, 2012

ഓണം


കനല്‍കെട്ടുപോയ കല്ലടുപ്പ്;
മതിലിനോട് ചേര്‍ത്തുവെച്ച പേറ്റുമുറം;
അടുക്കളവാതിലിലൂടെ പടയിറങ്ങുന്ന
വെളിച്ചത്തില്‍
രൂപാന്തരീകരണം സംഭവിച്ച സ്ത്രീ.

കോലായില്‍ ഒഴിഞ്ഞ ചാരുകസേര;
തേയ്ക്കാത്ത ചുമരുകള്‍;
മുറ്റത്ത്‌ ചെമ്പരത്തിക്കാടിനു ചുവട്ടില്‍
ഒരുപിടി മണ്ണ് അമര്‍ത്തിപ്പിടിച്ച്,
പ്രതീക്ഷകള്‍ പാഴായ കണ്ണുകളുമായി,
ഒരു വൃദ്ധ.

തെക്കോട്ട്‌ കളപിടിച്ച പാടം,
വടക്ക്, പ്രാചീന പ്രത്യാശയോടെ
തോള്‍സഞ്ചിയില്‍ അന്നം തിരയുന്ന
ഓണപ്പൊട്ടന്‍.

അഭിപ്രായങ്ങളൊന്നുമില്ല: